Apply to be a Chitika Publisher!

Saturday, 27 April 2013

ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുന്നവര്‍ ജാഗ്രതൈ; പുതിയ വൈറസിനെ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് അടക്കമുള്ള ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡുകളും തട്ടിയെടുക്കുന്ന പുതിയ വൈറസിനെ കണ്ടെത്തി. വിന്‍32/റാംനിറ്റ് എന്ന മാല്‍വെയര്‍ കുടുംബത്തില്‍പ്പെട്ട വൈറസാണ് ബാങ്കിന്റെ ഡേറ്റാ ബാങ്കില്‍ കയറി വിവരങ്ങള്‍ തട്ടിയെടുക്കുന്നത്.

 ആന്റി വൈറസുകള്‍ക്ക് ഇതുവരെ പിടികൊടുക്കാത്ത ഈ വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങള്‍ പാസ്‌വേര്‍ഡ് എന്നിവ വൈറസ് ചോര്‍ത്തിയെടുക്കും. വൈറസ് ഇന്ത്യയില്‍ ഉടനീളം പരക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം.

 സൈറ്റുകളില്‍ കാണുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇമെയിലിലും മറ്റും എത്തുന്ന മെയിലുകളില്‍ കാണുന്ന അറ്റാച്ച്‌മെന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പു നല്‍കുന്നു. ഡെസ്‌ക്ടോപ്പിലെ ഫയര്‍വാള്‍ പ്രൊട്ടക്ഷന്‍ ആക്ടിവേറ്റ് ചെയ്യാനും സൈബര്‍ സെല്‍ ഉപദേശിക്കുന്നു.

നാറാത്തെ റെയ്ഡ്; ഞെട്ടിക്കുന്ന രേഖകള്‍ക്കൊപ്പം ലൗ ജിഹാദിന് പ്രേരിപ്പിക്കുന്ന സിഡികളും

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിലും പ്രതിയുടെ വീട്ടിലും പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ലേഖനങ്ങളും സിഡികളും പോലീസിനെപോലും ഞെട്ടിക്കുന്നത്. നാളിതുവരെയായി തങ്ങളുടെ മുന്നില്‍ അരങ്ങേറുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ ആഴം പോലീസ് അധികാരികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

 സംഘപരിവാര്‍ പോലുള്ള ഹിന്ദു സംഘടനകള്‍ രാജ്യത്ത് നടത്തിയിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പോലീസ് പിടിച്ചെടുത്തവയില്‍ പെടും. 1998 മുതല്‍ 2013 വരെ നടന്ന 23 സ്‌ഫോടന സംഭവങ്ങള്‍ രേഖയില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. മുസ്ലീം യുവാക്കള്‍ രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്ന് വരുത്തിത്തീര്‍ത്ത് പാവപ്പെട്ട യുവാക്കളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം ലഘുലേഖകളിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം.

 പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഈ ലിസ്റ്റുകള്‍ കാണിച്ചാണ് സ്റ്റഡി ക്ലാസുകള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. ആയുധ പരിശീലന കേന്ദ്രം റെയ്ഡിനിടെ രക്ഷപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് നാറാത്ത് കുമ്മായക്കടവിലെ എവിപി ഹൗസില്‍ കമറുദീന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ആയുധശേഖത്തോടൊപ്പമായിരുന്നു പ്രിന്റ് ചെയ്ത രേഖ ഉണ്ടായിരുന്നത്.

 കണ്ണൂര്‍ ജില്ലയില്‍ നടന്ന സ്‌ഫോടനങ്ങളുടെ കാര്യവും ലിസ്റ്റിലുണ്ട്. ബോംബ് നിര്‍മാണത്തിനിടയിലും മറ്റും സംഭവിച്ച സ്‌ഫോടനങ്ങളാണിവ. രാജസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പേരില്‍ നടന്ന സ്‌ഫോടനങ്ങളുടെ വിവരവും രേഖയില്‍ ചേര്‍ത്തിരിക്കുന്നു. വര്‍ഷവും തീയതിയും സ്‌ഫോടനത്തിന്റെ സ്വഭാവവും ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്‌ഫോടന പരമ്പരകള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക ആയിരുന്നിരിക്കാം ലക്ഷ്യമെന്നും പോലീസ് കരുതുന്നു.

 പ്രണയ വിവാഹത്തിലൂടെയും മറ്റുമുള്ള മതപരിവര്‍ത്തനത്തെ ന്യായീകരിക്കുന്നതും അവയ്ക്ക് പ്രേരണ നല്‍കുന്നതുമായ ലൗ ജിഹാദ് സിഡികളും പിടിച്ചെടുത്തവയില്‍ പെടും. പരിശീലന കേന്ദ്രങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവയെക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടക്കണമെങ്കില്‍ ഐന്‍ഐഎ തന്നെ അന്വേഷിക്കണമെന്നാണ് പോലീസ് നിലപാടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തത്കാലം പോലീസ് തന്നെ അന്വേഷിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

മീരാ ജാസ്മിന്‍ മദ്യപാനിയായി കരിയര്‍ നശിപ്പിക്കുന്നു?

മഞ്ജു വാര്യര്‍ക്ക് ശേഷം ലോഹിതദാസ് മലയാളത്തിനു നല്‍കിയ വരദാനമാണ് നടി മീര ജാസ്മിന്‍ എന്ന് കരുതിയ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ലക്കുകെട്ട മദ്യപാനവും തോന്നുംപടിയുള്ള ജീവിതവും കാരണം സ്വന്തം കരിയര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നടിയായി മാറുകയാണ് മീര എന്ന് റിപ്പോര്‍ട്ട്.

താന്‍ അഭിനയിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് നടി ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന നിഷ്‌കര്‍ഷ വയ്ക്കാറുണ്ടത്രെ. ഒപ്പം കനത്ത പ്രതിഫലവും. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ നമ്മുടെ നായിക തനിനിറം കാട്ടിത്തുടങ്ങും. രാവിലെ ഏഴുമണിക്കാരംഭിച്ച ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്കാണ് എത്തുന്നത്. തലേദിവസം രാത്രിയിലത്തെ ലഹരിയുടെ കെട്ടുവിടാത്തതാണ് കാരണെന്ന് ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ പറയുന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ പോലും നടിയുടെ ഈ നിലപാടില്‍ പല തവണ ക്ഷമ കെട്ടിരുന്നിട്ടുണ്ട് എന്നാണ് അണിയറ വാര്‍ത്തകള്‍. മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷുമായുണ്ടായ പ്രണയ പരാജയത്തിനു ശേഷമാണ് മീര കരിയര്‍ മറന്നു ജീവിക്കാന്‍ തുടങ്ങിയതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ നിന്ന് മീരയെ ഒഴിവാക്കിയത് രഹസ്യമായ ഇത്തരം അച്ചടക്കമില്ലായ്മകൊണ്ടാണെന്ന് സംസാരമുണ്ട്.

എന്നാല്‍ മീരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സിനിമ ഫീല്‍ഡില്‍ ഇത്തരം വാര്‍ത്തകള്‍ പതിവാണെന്നും ഫീല്‍ഡില്‍ നിന്നും പുറത്താക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. അച്ചടക്കമില്ലെന്നു പറഞ്ഞ് മിക്ക സംവിധായകരും കൈയൊഴിയുമ്പോള്‍ മലയാളത്തിലെ മികച്ച ഒരു നായികയെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുന്നത്.

Sunday, 21 April 2013

ആന്റി മോഡി റോക്ക്‌സ്‌

ആന്റി മോഡി റോക്ക്‌സ്‌പ്രധാനമന്ത്രിയാവാന്‍ എണ്ണ തേപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രാഹുല്‍ജിയോട് നേരിട്ടു മുട്ടാനിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാഹുല്‍ജി ഫാന്‍സ് അസോസിയേഷനില്‍പ്പെട്ട ആരെങ്കിലും കാണുന്നതോ കൈ കൊടുക്കുന്നതോ അമ്മയുടെയും മകന്റെയും അപ്രീതിക്കു കാരണമാകും എന്നതില്‍ സംശയമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മോഡിയെന്ന പേരു കേട്ടാല്‍ രണ്ടു വട്ടം കാര്‍ക്കിച്ചു തുപ്പി ‘മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ കോങ്ക്രസല്ലാതെ പിന്നെയാരാ’ എന്ന ആത്മഗതവും വയറുനിറയെ സാമ്പത്തികപുരോഗതി വിഴുങ്ങിയിട്ടെന്നപോലെ ഒരേമ്പക്കവും സമര്‍പ്പിക്കുന്നതാണ് വലതുപക്ഷ മര്യാദ.

മന്ത്രി ഷിബു ബേബി ജോണ്‍ ബേസിക്കലി പാവമാണ്. അല്ലെങ്കിലും ലണ്ടന്‍ ടാക്‌സിയൊക്കെ സ്വന്തമായുള്ള ഷിബു വികസനത്തിന്റെയും പുരോഗതിയും സൈറന്‍ കേട്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല. മന്ത്രി കാറു സംഘടിപ്പിച്ചതിന്റെ (വാങ്ങിയതിന്റെ എന്നു പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല) കുശുമ്പു കൊണ്ടു കൂടിയാവാം ഷിബുവിനെ കൊല്ലണം എന്ന മട്ടില്‍ അല്‍പബുദ്ധികളായ നേതാക്കന്‍മാര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നത്. ഷിബു ബേബി ജോണ്‍ ഭയങ്കരന്‍ മന്ത്രിയാണെന്നോ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ അതിഭീകരവികസനമാണെന്നോ എനിക്ക് അഭിപ്രായമില്ല. അല്ലെങ്കിലും ഗുജറാത്തിനെക്കാള്‍ വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച സംസ്ഥാനമെന്നാണ് വിവിധ സൂചികകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍മന്ത്രി ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരില്‍ ഈ ബഹളമൊക്കെ ഉണ്ടാക്കുന്ന സകല രാഷ്ട്രീയക്കാരോടും സഹതാപം കലര്‍ന്ന പുച്ഛവും അറപ്പും പ്രകടിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പുരോഗതി അതിന്റെ അഖണ്ഡതയിലും വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലും ഊന്നിയാണ് നില്‍ക്കുന്നത്. നരേന്ദ്രമോഡിയുടെ ചരിത്രം എന്തായിരുന്നാലും ശരി അദ്ദേഹം ഇന്ന് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നമ്മളെപ്പോലെ തന്നെയുള്ള ഗുജറാത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ് നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുന്നത്. അവിടുത്തെ വികസനം ലോകോത്തരമാണോ അല്ലയോ എന്നത് ഇനിയും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. അവിടുത്തെ വികസനം നല്ലതാണെന്നു കരുതി ഇവിടുത്തെ വികസനം മോശമാകണം എന്നും അര്‍ഥമില്ല. നരേന്ദ്രമോഡിയെ പഴയ കലാപകാലത്തെ നരേന്ദ്രമോഡിയായി മാത്രമേ എല്ലാവരും എല്ലാക്കാലവും കാണാവൂ എന്ന് സുപ്രീം കോടതി ഉത്തരവൊന്നുമില്ല. ഇപ്പോള്‍ ഗുജറാത്ത് ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണുന്നതും വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് സമീപിക്കുന്നതും ഭരണഘടനാവിരുദ്ധവുമല്ല. അല്ലെങ്കിലും കേരളത്തിലെ തൊഴില്‍ മന്ത്രി ഗുജറാത്തിലെ തൊഴില്‍മന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയെ കണ്ട് 10 മിനിറ്റ് സംസാരിച്ചത് രാഷ്ട്രീയപരമായോ അല്ലാതെയോ പരിശോധിച്ചാല്‍പ്പോലും ഒരു തെറ്റല്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും എക്കാലവും നടക്കുന്നതാണ്, നടക്കേണ്ടതുമാണ്. അങ്ങനെ നടന്ന ഒരു കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു ഉറക്കെ പറയുകയും അതിന്റെ പേരില്‍ വിവാദമുണ്ടാക്കുകയും ചെയ്യുന്ന പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയമന്ദബുദ്ധികളായ നേതാക്കന്‍മാര്‍ ഈ രാജ്യത്തിനു തന്നെ അപമാനമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മോഡിയെ എതിര്‍ക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ വോട്ട് ഹോള്‍സെയിലായി കിട്ടുമെന്ന മിഥ്യാധാരണയാണ് പലരെയും ചാടി വീഴാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. പ്രായവും പക്വതയും ഉള്ള നേതാക്കന്‍മാര്‍ വരെ പ്രതികരിച്ചിരിക്കുന്നത് കണ്ടാല്‍ കരഞ്ഞുപോകും. മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ രഹസ്യ അജന്‍ഡയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. വയലാര്‍ രവിയും രമേശ് ചെന്നിത്തലയും ഇ.ടി.മുഹമ്മദ് ബഷീറും എന്തിനു പി.സി.ജോര്‍ജ് പോലും പിന്നോട്ടു പോയില്ല. ഗണേശന്റെ കൂട്ടുകാരനായതുകൊണ്ടുള്ള കലിപ്പുകൊണ്ടാണെന്നു തോന്നുന്നു ബാലകൃഷ്ണപിള്ളയും എന്തോ പറഞ്ഞിട്ടുണ്ട്. ഇവറ്റകളുടെ പ്രതികരണ-പ്രതിഷേധ വയറിളക്കത്തോടൊപ്പം മോഡിയും ഷിബുവും കൂടി നിന്ന് താലം കൈമാറുന്ന ആ പടം കൂടി കണ്ടാല്‍ കേരളത്തിലെ എല്ലാ മനുഷ്യരെയും കൊല്ലാനുള്ള ക്വട്ടേഷന്‍ മന്ത്രി ഷിബു മോഡിക്ക് കൊടുക്കുകയാണെന്നേ തോന്നൂ.

എന്നാല്‍, നമ്മെ തളര്‍ത്തിക്കളയുന്നത് ഇതൊന്നുമല്ല. താന്‍ മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്നൊരു വൃത്തികെട്ട കുറ്റസമ്മതം മന്ത്രി ഷിബുവിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതാണ്. കേരളത്തിലെ തൊഴില്‍മന്ത്രിക്ക് താന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടത് തെറ്റായിപ്പോയി എന്നു തോന്നുന്നെങ്കില്‍ അത് കഷ്ടമാണ്. അതൊക്കെ പോട്ടെന്നു വയ്ക്കാം. പി.സി.ജോര്‍ജിനെ വരെ പിന്തുണച്ചു കളഞ്ഞ അതീവ ദുര്‍ബലനായ നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ഷിബുവിനോട് വിശദീകരണവും ചോദിച്ചു. ഈ മുഖ്യമന്ത്രി തന്നെ സ്വന്തം ചേട്ടന്റെ അടുത്തെന്ന പോലെ ഭയഭക്തി ബഹുമാനങ്ങളോടെ മോഡിയുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ ദേണ്ടെ രണ്ടു വികസനനായകന്‍മാര്‍ എന്ന ലൈനില്‍ പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. ദൂരെ മാറി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മോഡിയെ വെറുപ്പാണ്. അടുത്തു കണ്ടാല്‍ കവാത്തു മറക്കും. കണ്ടു കൈ കൊടുത്ത ശേഷം ഇവിടെ വന്നു തള്ളിപ്പറയുന്ന ഷിബു ഒരു പടികൂടി അപ്പുറത്തേക്കു പോയി എന്നു മാത്രം.

ഷിബു മോഡിയെ കണ്ടതിനെപ്പറ്റി പറയുമ്പോള്‍ എല്ലാവരും പറയുന്നത് ഒരേ ഡയലോഗാണ്- ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കില്ല എന്ന്. ഗുജറാത്തിലെ വികസനമല്ല, ഇവിടുത്തെ വികസനമാണ് നല്ലതെന്ന് ഗുജറാത്ത് കണ്ടിട്ടുപോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ശരിക്കും വികസനം ഉണ്ട് എന്നതില്‍ നിന്നുള്ള ഭീതിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ ഗൂജറാത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാലാവസ്ഥ വച്ച് അവിടുത്തെ സാമ്പത്തികവളര്‍ച്ചയുടെയും ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വികസനമാതൃക തികച്ചും വ്യത്യസ്തമായ അന്തരീക്ഷമുള്ള കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നു കരുതി ഇവിടുന്ന് ഒരു മന്ത്രി അവിടെപ്പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. എബിസിഡി പോലും അറിയാത്ത പല മന്ത്രിമാരും ഇക്കാലമത്രയും വിദേശരാജ്യങ്ങളിലൊക്കെ പോയി വികസനമാതൃകകള്‍ പഠിച്ചുകൊണ്ടിരുന്നത് അതൊക്കെ കൊണ്ടുവന്ന് കേരളത്തിന്റെ നെഞ്ചില്‍ അവതരിപ്പിക്കാനായിരുന്നില്ലല്ലോ.

എന്തായാലും വാര്‍ത്തയില്ലാതിരിക്കുന്ന ചാനലുകളും ചാനലുകളെ പേടിച്ചു ജീവിക്കുന്ന ഏഴാംകൂലി രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ഈ വിവാദം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയും അവരുടെ രാഷ്ട്രീയബോധത്തെയും വിവേചനബോധത്തെയും അധിക്ഷേപിക്കലുമാണ്. ഇത് ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായ മോഡിയും സല്‍ഗുണസമ്പന്നരായ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രത്യയശാസ്ത്ര-ധാര്‍മിക പോരാട്ടമല്ല. ഒരു പ്രൊഫഷനല്‍ രാഷ്ട്രീയക്കാരനെ ഒരു സംഘം അമച്വര്‍ രാഷ്ട്രീയനാടകക്കാര്‍ ചേര്‍ന്നു നേരിടുന്ന പരിതാപകരമായ കാഴ്ചയാണ്. താരത്തിളക്കത്തില്‍ മോഡി അടുത്ത ദിവസം കേരളത്തില്‍ വന്നു പോകുമ്പോള്‍ നമ്മുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചും സ്വയം അപഹാസ്യരാകുന്ന കാഴ്ച കൂടി കണ്ട് നിര്‍വൃതിയടയാം.