Apply to be a Chitika Publisher!

Tuesday, 13 November 2012

നൂറ്റമ്പതോളം പേരുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി

തിരൂര്‍: മൊബൈല്‍ കാമറ ഉപയോഗിച്ച് നൂറ്റമ്പതിലേറെ വീട്ടമ്മമാരുടെയും
വിദ്യാര്‍ത്ഥിനികളുടെയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഒരു വീട്ടില്‍ നിന്നും കുളിസീന്‍ പകര്‍ത്തുന്നതിനിടെ ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. കുറ്റിപ്പുറത്തെ ഒരു കോളേജിലെ ബി.ടെക് അവസാന വര്‍ഷ വിദ്യാത്ഥിയെയാണ് പിടിയിലായ യുവാവ്.

വിദ്യാര്‍ത്ഥിയില്‍ നിന്നും ലാപ്‌ടോപ്പും 40 മെമ്മറി കാര്‍ഡുകളും 60 സിംകാര്‍ഡുകളും നൂറില്‍പരം സി.ഡികളും അഞ്ച് യു.എസ്.ബിഡ്രൈവുകളും പൊലീസ് കണ്ടെടുത്തു. ഇവയില്‍ വ്യാപകമായി കുളിസീനുകളും അശ്ലീല ദൃശ്യങ്ങളും ഉണ്ടായിരുന്നു.

 കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ കോളേജില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വ്യാപകമായ രീതിയില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സന്ധ്യമയങ്ങിയാല്‍ കോളേജ് പരിസരത്തുള്ള വിവിധ വീടുകളിലെ ബാത്ത് റൂമുകളില്‍ ഒളികാമറ ഉപയോഗിച്ച് കുളിസീന്‍ പകര്‍ത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ പകര്‍ത്തുന്നതിനിടെയാണ് പിടിയിലായത്.

 നിളാ പാര്‍ക്കിന് സമീപത്തെ പല വീടുകളും കുമ്പിടി, കണ്ടനകം, തൃക്കണാപുരം, തവനൂര്‍ റോഡ്, കുറ്റിപ്പുറം ടൗണിലെ വിവിധ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം യുവാവ് കുളിസീന്‍ പകര്‍ത്തിയിട്ടുണ്ട്. കോളേജിലെ ലേഡീസ് ഹോസ്റ്റലിലും ഒളികാമറ വച്ച് ഇയാള്‍ കുളിസീന്‍ പകര്‍ത്തിയിരുന്നു. ഇതിന് സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിനി ഒത്താശ ചെയ്തതായി വിദ്യാര്‍ത്ഥി മൊഴി നല്‍കി.

 കുറ്റിപ്പുറത്തുനിന്നും പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വന്‍തുകയ്ക്ക് വിറ്റിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി സമ്മതിച്ചു. പകര്‍ത്തിയ ദൃശ്യങ്ങള്‍ കോയമ്പത്തൂരിലെ സുഹൃത്തിനും കൈമാറിയതായി ഇയാള്‍ പറഞ്ഞു.

 പരാതിക്കാരില്ലാത്തതിനാല്‍ തൊണ്ടിസാധനങ്ങള്‍ സ്‌റ്റേഷനില്‍ വാങ്ങിവച്ച് പ്രതിയെ വിട്ടയച്ചു. പരാതി വന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. മുമ്പ് എറണാകുളത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ അവിടത്തെ കാമ്പസില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ഈ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാതെ വിട്ടയച്ചത് നാട്ടുകാരില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും വിദ്യാര്‍ത്ഥിയെ വിട്ടയച്ചത് ദുരൂഹമാണ്.

No comments:

Post a Comment