Apply to be a Chitika Publisher!

Wednesday, 7 November 2012

കാശു കൊടുക്കാന്‍

കാശു കൊടുക്കാന്‍ഏതു കലാപരിപാടിയാണെങ്കിലും സ്റ്റേജിസ്‍ കയറും മുമ്പ് പണം വാങ്ങണം
എന്നാണ് നിയമം. സംഗതി കഴിഞ്ഞാല്‍ സംഘാടകരെ കണ്ടെന്നു വരില്ല. ചിലപ്പോള്‍ പരിപാടി മുഴുമിക്കുന്നതിനു മുമ്പ് ഓടി രക്ഷപെടേണ്ടതായി വരും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ സംഘാടകനും അവതാരകനുമായുള്ള ബന്ധം ഷോയ്‍ക്ക് മുമ്പേ അവസാനിക്കുകയാണ്. വെബ് ഡിസൈനര്‍മാരുടെ കാര്യം പക്ഷേ അങ്ങനെയല്ല. വെബ്സൈറ്റിന്‍റെ ആവശ്യം ഉല്‍പന്നത്തിന്‍റെ ലോഞ്ചിങ് വരെയാണ് എന്നാണ് പല സംഘാടകരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ലോഞ്ചിങ് കഴിഞ്ഞാല്‍ കാശു കൊടുക്കുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. ചെയ്ത പണിക്കു പ്രതിഫലം വാങ്ങാന്‍ പിന്നാലെ നടക്കുക എന്നതാണ് ഇന്ന് പല വെബ് ഡിസൈനര്‍മാരുടെയും പ്രധാനപണി.

സൂപ്പര്‍സ്റ്റാര്‍ അനുപ് മേനോന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച നമുക്കു പാര്‍ക്കാന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കും ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നു. പടം ബോക്സ് ഓഫിസ് തൂത്തുവാരി കൊണ്ടുപോയപ്പോള്‍ അതിന്‍റെ സംഘാടകര്‍ വെബ്സൈറ്റ് ഉണ്ടാക്കിയവരെ മറന്നു എന്നാണ് വെബ്സൈറ്റ് പറയുന്നത്. എന്തായാലും നമുക്കു പാര്‍ക്കാന്‍ എന്ന സിനിമയുടെ വെബ്സൈറ്റില്‍ വളരെ വേദനയോടെ ഡിസൈനര്‍മാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതാണ്- സംവിധായകന്‍ കാശ് തന്നില്ല. Director didn’t give cash for our work.



സിനിമയിലെ ചെവുകള്‍ വഹിക്കുന്നത് സാധാരണയായി പ്രൊഡ്യൂസറോ എക്സിക്യുട്ടീവ് പ്രൊഡ്യൂസറോ ഒക്കെയാണെന്നാണ് കേള്‍വി. സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന നിലയ്‍ക്ക് അദ്ദേഹം ഏല്‍പിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ ബാധ്യസ്ഥനാണ് എന്നു പറയാം. എന്തടിസ്ഥാനത്തിലാണ് നമുക്കു പാര്‍ക്കാന്‍ സിനിമയുടെ വെബ്ഡിസൈനര്‍മാര്‍ ഈ പേജ് നല്‍കിയിരിക്കുന്നത് എന്നറിയില്ല. ചെയ്ത പണിക്കു പ്രതിഫലം കിട്ടാത്തതിലുള്ള വേദന കൊണ്ടു തന്നെയാവണം. വെബ്സൈറ്റിന്‍റെ ഹോംപേജ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റ് ലിങ്ക് പേജുകള്‍ക്കു പകരം പണം കിട്ടാത്തതിന്‍റെ വേദന പങ്കുവച്ചിരിക്കുകയാണ് ഡിസൈനര്‍മാര്‍. www.namukkuparkkan.com/cash എന്നാണ് മറ്റു ലിങ്കുകളുടെ പേര്. സങ്കടം വരും.

ജോയി തോമസ് ശക്തികുളങ്ങര നിര്‍മിച്ച് അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയുടെ ഹോം വിഡിയോ വരെ ഇറങ്ങിക്കഴിഞ്ഞ നിലയ്‍ക്ക് ഇനി വെബ്സൈറ്റ് ഡിസൈന്‍ ചെയ്തവരെ പൈസ കൊടുത്ത് പിരിച്ചുവിടുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. വലിയ വലിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഇതിന്‍റെ കാര്യം അവര്‍ മറന്നുപോയതാവാനും മതി. എന്തായാലും പയ്യന്‍മാര്‍ ഓര്‍മിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് സംഗതിക്ക് എത്രയും വേഗം പരിഹാരമുണ്ടാകും എന്നു പ്രതീക്ഷിക്കാം.

No comments:

Post a Comment