Apply to be a Chitika Publisher!

Tuesday, 13 November 2012

ദുബായ് എഫ്.എം. റേഡിയോ ജോക്കിയുടെ നഗ്നചിത്രം ഇന്റര്‍നെറ്റില്‍; സഹപ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: ദുബായ് എഫ്.എം റേഡിയോ ജോക്കിയായ മലയാളി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകയും പോലീസ് പിടിയിലായി.

പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് മര്‍ച്ചന്റ് നേവി ഓഫീസര്‍ പാലക്കാട് ആലത്തൂര്‍ കുഴല്‍മന്ദം നടുമന്ദം കാന്തിവില്ലയില്‍ അശ്വിന്‍ (25), റേഡിയോ ജോക്കി തിരുവനന്തപുരം പേട്ട പെരുന്താനി സുബാഷ് നഗറില്‍ കടകംപള്ളി വീട്ടില്‍ ഗായത്രി (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്‌ചെയ്തത്.

ഗായത്രിയുടെ സുഹൃത്തും ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനുമായ തിരുവനന്തപുരം സ്വദേശി ഷിബിന്‍ ഒളിവിലാണ് ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫിലെ എഫ്.എം. റേഡിയോ സ്‌റ്റേഷനില്‍ ജോക്കികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്.

വ്യാജ ഇമെയില്‍ ഐഡിയിലൂടെ ഇതിന് ഇരയായ പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും സ്ഥാപനത്തിലെ മറ്റുള്ളവര്‍ക്കും ചിത്രങ്ങള്‍ അയക്കുകയായിരുന്നു. നേരത്തെ മറ്റൊരാളെ വിവാഹം കഴിച്ചിട്ടുള്ള ഇരുപത്തിനാലുകാരിയായ ജോക്കിയും അശ്വിനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇരുവരും സൗഹൃദത്തിലായിരുന്ന കാലത്ത് അശ്വിന്‍ ഫോട്ടോയും വീഡിയോയും സ്വന്തം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടി ദുബായ് എഫ്എമ്മില്‍ ജോലികിട്ടി പോയി. അതോടെ പെണ്‍കുട്ടി തന്നെ വഞ്ചിച്ചെന്ന് അശ്വിന്‍ കരുതിയതായി പൊലീസ് പറഞ്ഞു. അതുകൊണ്ടാണ് വീഡിയോയും ഫോട്ടോയും ഇ മെയില്‍ വഴി പ്രചരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ദുബായ് എഫ്എമ്മില്‍ പ്രോഗ്രാം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തക ഗായത്രിയുമായി പെണ്‍കുട്ടിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഗായത്രിയും അശ്വിനും യാദൃച്ഛികമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതോടെയാണ് പെണ്‍കുട്ടിക്കെതിരായ നീക്കം ആസൂത്രണം ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്ന് അശ്വിന്‍ ഗായത്രിയെ അറിയിച്ചു. ഇവ മെയിലിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.

ഗായത്രി തന്റെ സുഹൃത്തായ ഷിബിന്റെ സഹായം തേടി. ഇയാളാണ് വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി പെണ്‍കുട്ടിയുടെ ഇമെയില്‍ വിലാസത്തിലും പിന്നീട് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഇമെയിലിലേക്കും ചിത്രങ്ങള്‍ അയച്ചത്. പെണ്‍കുട്ടിയുടെയും മുന്‍ സഹപ്രവര്‍ത്തകരുടെയും ഇമെയില്‍ വിലാസങ്ങളിലേക്ക് ചിത്രങ്ങള്‍ എത്തിയത് ഒരേസമയത്താണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായത്രി അറസ്റ്റിലായത്.

എളംകുളം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ഐജി കെ പത്മകുമാറിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. സുഹൃത്തുക്കളെ കാണാന്‍ കലൂരില്‍ എത്തിയപ്പോഴാണ് അശ്വിനെ അറസ്റ്റ്‌ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഗായത്രി അത്യാവശ്യമായി നാട്ടിലേക്കു പോയതാണെന്ന് അറിഞ്ഞു. ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ആന്റിക്കു സുഖമില്ലാത്തതിനാല്‍ അത്യാവശ്യമായി തിരുവനന്തപുരത്തു വന്നതാണെന്നും ഇമെയില്‍ സംഭവുമായി തനിക്ക് ബന്ധമില്ലെന്നും ഗായത്രി അറിയിച്ചു. എന്നാല്‍, ഗായത്രി ഡല്‍ഹിയിലാണെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് ഇവരെ എറണാകുളത്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് രവിപുരത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതി ജാമ്യം അനുവദിച്ചു.

എറണാകുളം അസി. പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, ടൗണ്‍ നോര്‍ത്ത് സി.ഐ. ബി. രാജന്‍, എസ്.ഐമാരായ എസ്. വിജയശങ്കര്‍, തോമസ്, സൈബര്‍സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment